2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

ഇറച്ചിവെട്ടുകാരന്റെ മകള്


അടുത്തതായ്  ഞാനുപേക്ഷിക്കുന്നത്
ഒരു പക്ഷികൂടാണ് ,
ഓ....എന്തിനാണ് , ആ൪ക്കുവേണ്ടിയാണ് 
ഞാനതുപേക്ഷിക്കുന്നത്,
നശിച്ച ഓ൪മകള്‍  .


മദം പൊട്ടിയൊഴുകുന്ന പാലുറവ 
ഉറക്കത്തില്‍ അറിയാതെ പ്രസവിച്ചുപോയ 
തെരുവുപട്ടി
നീലയില്‍  ചുമന്നപൂക്കളുള്ള 
ജട്ടിയെ മാത്രം പ്രണയിച്ച മാഷ്‌ 


പച്ചക്കറിക്കടക്കാര൯ പറഞ്ഞു 
നീയൊരുള്ളിത്തണ്ടായിരുന്നു
ബേക്കറിക്കാര൯,
മീ൯കാര൯ ,
ഒടുവില്‍ പാല്ക്കാര൯  പറഞ്ഞു 
നീയൊരു ..........
അയാള്‍ നാണത്താല്‍  മുഖം കുനിച്ചു 
പിന്നെ നനഞ്ഞ മണ്ണില്‍ ചിത്രം വരച്ചു 


ആരെയോ കാത്തിരുന്ന രാധ 
സാരി മാടിയൊതുക്കി 
ഇടതുകൈകൊണ്ട് വായപൊത്തി 
അലറിവിളിച്ചു 
നീ .. നീയോരിറച്ചിവെട്ടുകാരന്റെ മകളായിരുന്നു ...


എന്റെ ചെവികള്‍  അടഞ്ഞുപോയിരിക്കുന്നു

1 അഭിപ്രായം: