2012, ജൂലൈ 12, വ്യാഴാഴ്‌ച

ഉപേക്ഷിച്ചതെല്ലാം ബുദ്ധനില്‍ക്കൂടി തിരിച്ചു വരുമ്പോള്‍ ,

ഓ ..... താഴ്‌വരയുടെ രാജകുമാരന്മാരേ
ഒലീവിലകള്‍കൊണ്ട് കിരീടമുണ്ടാക്കുന്നവരേ  ......
നിങ്ങളുടെ പടക്കപ്പലുകളെ കുതിരപ്പന്തിയില്‍ കെട്ടിയിട്ട് 
മഞ്ഞുമലയുടെ ഉച്ചിയില്‍ നിങ്ങള്‍ നട്ട കൊട്ടാരങ്ങള്‍ക്ക് തീയിട്ട് 
മുതുമുത്തച്ചന്മാര്‍ വളര്‍ത്താന്‍ കൊണ്ടുപോയ സര്‍പ്പകന്യകമാരുമായ് 
എന്റെ കാല്‍ക്കീഴില്‍ വരിക 

വിരക്തിയുടെ പ്രേതങ്ങളേ...
എന്റെ ശുക്ലം തൊട്ട് വന്ദിക്കുക ,
ഞാന്‍ നിങ്ങള്‍ക്ക് കൊള്ള ശാസ്ത്രവും 
താമര മരത്തിന്റെ ദുര്‍ഗന്ധവും  അറിയിച്ചു തരാം 

ഗോലി കളിക്കുന്ന കുട്ടികളെ നിങ്ങള്‍ കൊള്ളയടികുക 
സമുദ്രങ്ങള്‍  നക്കി വറ്റിക്കുക 
മരുഭൂമിയില്‍ നൃത്തം ചെയയുക 

പൂര്‍ണ്ണതക്കുവേണ്ടി  കൊതിക്കരുത്‌ 
സര്‍വതും  പാതി വഴിയിലുപേക്ഷിക്കുക ,
പ്രവാചകന്മാരെ ചീത്ത വിളിക്കുക 
അവരുടെ കുഴിമാടങ്ങള്‍ തോണ്ടുക 

എല്ലാറ്റിനുമൊടുവില്‍ ,
ഉപേക്ഷിച്ചതെല്ലാം ബുദ്ധനില്‍ക്കൂടി തിരിച്ചു വരുമ്പോള്‍ ,
ചിതയോരുക്കുക 
കുളങ്ങളെ പ്രണയിക്കുക ,
ഉന്നതര്‍ - കണ്ണടക്കുക , സ്വപ്നം കാണുക